
നിരന്തര മയക്കുമരുന്ന് വിൽപ്പനക്കാരനെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻറ് സൈക്കോട്രോപ്പിക്ക് സബ്‌സ്റ്റൻസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയിൽ പള്ളിപ്പറമ്പിൽ ജിലു (വാവ 38 ) വിനെയാണ് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്
ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ജിലു വിവിധ പോലീസ് സ്റ്റേഷനുകളിലെ ലഹരിക്കടത്ത് കേസ്സിലെ പ്രതിയും ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് പ്രകാരം തടിയിട്ടപറമ്പ് ഇൻസ്പെക്ടർ വി.എം.കേഴ്സന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം കിഴക്കമ്പലം ചേലക്കാട്ടു വീട്ടിൽ ചെറിയാൻ ജോസഫിനെ പിറ്റ് - എൻ ഡി പി എസ് ആക്ട് പ്രകാരം ജയിലിൽ അടച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകും.
Comments
0 comment